പാടുവാനേറെക്കൊതിയാണെനിക്കെന്നും,
പാരിജാതം പൂവിടുമ്പോൾ,
കേൾക്കുവാനെങ്ങു നീ ഓമലേ ,
നീയിപ്പോൾ ഏതു വിദൂരത്തിരിപ്പൂ ''...
നിന്നെ നിരൂപിച്ചു കാത്തിരിപ്പാണ് ഞാൻ,
വൈകാതെ വന്നിടൂ പ്രാണസഖീ,
പാരിതിൽ നീ മാത്രം നീ മാത്രമാണെന്നും
പാരിതിൽ സ്നേഹം നിറച്ചൂ' .....
വിണ്ണിലെയമ്പിളി വന്നുചിരിച്ചിട്ടും
നക്ഷത്രക്കന്യകൾ നാണിച്ചു നിന്നിട്ടും,
ആകാശ ഗംഗയിൽ ആരോ ക്ഷണിച്ചിട്ടും
നിന്നേക്കുറിച്ചേഞാൻ ഓർത്തതുള്ളൂ.